Friday, October 7, 2011

ഞാന്‍


കറുത്ത കരിമ്പടം കൊണ്ട്
മേനിപുതച്ചു നിലാവ്..,
പ്രണയാതുരയായ ആമ്പലിനെ
ഓര്‍ക്കുക പോലും ചെയ്യാതെ...
മലമുകളില്‍ മഴ പെയുമെന്നു
വെറുതെ നുണ പറഞ്ഞ വേഴാമ്പല്‍..
പ്രിതൃതര്‍പ്പണ കല്ലില്‍ തല തള്ളി മരിച്ച
ബലികാക്കയുടെ ചോര..,
അകലെയേതോ ആത്മാവിന്റെ
മിഴിയുതിര്‍ത്ത
കണ്ണുനീരിന്റെ ചുവപ്പ്..
നിറഭേദങ്ങളില്ലാത്ത
പ്രണയത്തിന്റെ പളുങ്കുപാത്രം
സ്മൃതിഗര്‍ത്തങ്ങളില്‍ വീണ്
ചിന്നി ചിതറി..
ഇനി നിന്നെ കുറിച്ചുള്ള
ചിന്തയാം അഗ്നിയില്‍
ഞാന്‍ വെന്തുരുകും..
ഉരിയാടാനാവാതെ
മറിഞ്ഞു വീണ
മരപ്പൊത്തിലെ എരിഞ്ഞു പോയ
കിളികുഞ്ഞുങ്ങളെ പോലെ.....

No comments: