Friday, October 7, 2011

കഴുമരം

കഴുമരത്തില്‍ നിന്ന്
തെമ്മാടികുഴിയിലേക്ക് നീങ്ങിയപ്പോള്‍
മാര്‍ക്കോസും ഖബ്രിയേലും
കരഞ്ഞതെന്തിന്..?
അന്നം വിലക്കപെട്ടവന്റെ
സ്വപ്നത്തെകുറിചോര്‍ത്തോ അതോ
വഴിപിഴച്ച ഭൂതകാലത്തെ കുറിചോര്‍ത്തോ...
അന്ന്....
ഒരു ജനതയുടെ വിശപ്പിന്റെ രോദനത്തിന്
മറുപടിയില്ലാത്ത ഒരു കാലത്ത്
പൊരുതുവാന്‍ കൊതിച്ച
ജ്വലിക്കുന്ന യൌവനങ്ങള്‍..,
മാര്‍ക്കോസ്‌, ഖബ്രിയേല്‍....
ഗതകാല സ്മരണകളുടെ
കടലിരമ്പം കാതോര്‍ത്തു
കാലടികള്‍ മണ്ണിലുറപ്പിച്ചു
തുടങ്ങിയ യാത്ര..
പ്രതിരോധത്തിന്റെ പുതിയ
തന്ത്രങ്ങള്‍ മെനയാന്‍
നിഗൂഡതയുടെ ഇരുണ്ട വഴിയിലൂടെ
സഞ്ചാരത്തിനോടുവില്‍
കണ്ടെത്തിയത് ലൂസിഫറിനെയോ...
വിലക്കപെട്ടവന്റെ നാവില്‍ നിന്ന്
വിമോചനത്തിന്റെ വികലമായ അറിവുകള്‍...
ഒടുവില്‍ വിശപ്പിന്റെ വിളികള്‍ക്ക്
ചോരകൊണ്ട് മറുപടി പറയാന്‍ തുടങ്ങിയ നാളുകള്‍...
പ്രതീക്ഷയുടെ പ്രകാശഗോപുരം കൊതിച്ചവര്‍ക്ക്
ദുസ്വപ്നങ്ങളായി നിങ്ങള്‍ പ്രത്യക്ഷപെട്ടു...
പിന്നെ..
അവരുടെ കണ്ണുനീരില്‍
വിശപ്പിന്റെ ആഴത്തിനൊപ്പം
വിശുദ്ധവഴിയിലെക്കായി
നിങ്ങള്‍ക്കുള്ള പ്രാര്‍ഥനകളും....
ഒടുവില്‍....
എല്ലാം തിരിച്ചറിഞ്ഞപ്പോള്‍...,
ഖബ്രിയേല്‍,
നിനക്ക് കൂട്ടായി ഈ തെമ്മാടി കുഴിയില്‍
മാര്‍ക്കോസ് മാത്രം....

No comments: