Friday, October 7, 2011

മീര

വീണുകിട്ടിയ ഒഴിവു കാലം യാത്രകള്‍ക്ക് വേണ്ടിയാണ് ഏറിയ പങ്കും ഞാന്‍  ചിലവഴികാറുള്ളത്...    ഏതൊരു സാധാരണ ചിന്തകള്‍ വെച്ചുപുലര്തുന്നവനും അവധികാലം എന്നത് യാത്രകളുടെ കാലഘട്ടം  ആണല്ലോ....യാത്ര തുടങ്ങാന്‍ നേരം എങ്ങോട്ടാണ് എന്ന് കൃത്യമായ ഊഹം ഉണ്ടായിരുന്നില്ല.. അല്ലെങ്കിലും ജീവിതത്തിലെ ഒരു യാത്രയും കാലേ കൂട്ടി തീരുമാനിച്ചതല്ലല്ലോ.. തീവണ്ടിയാത്രക്കിടയിലാണ് കല്‍ക്കട്ട എന്നാ മഹാനഗരത്തെ കുറിച്ച് വീണ്ടും ഓര്‍മ്മ വന്നത്... പിന്നെ ആലോചനകള്‍ക്ക് വിരാമമിട്ട് യാത്ര കല്‍ക്കട്ടയിലേക്ക്... നനഞ്ഞ പാവാട ചുറ്റിയ വെറുങ്ങലിച്ച പെണ്ണിനെ പോലെ കാലം തെറ്റി പെയ്ത മഴയില്‍  കുളിച്ച കല്‍ക്കട്ട നഗരം.... പല പല ചരിത്രങ്ങളുടെ ഗതകാല സ്മൃതികള്‍ പേറുന്ന സാംസ്കാരിക പൈതൃക ഭൂമി.... ഓര്‍മയുടെ താളുകളില്‍ എന്നോ  പതിഞ്ഞ കല്‍ക്കട്ട എന്നാ പേര്... കല്കട്ട നഗരത്തിന്റെ തെരുവിലൂടെയുള്ള റിക്ഷാ  യാത്രയിലാണ് ഞാനവളെ കണ്ടത്....റിക്ഷ വണ്ടികള്‍ കൂട്ടം കൂട്ടമായി കിടന്ന ആ തെരുവില്‍... മറച്ചു കെട്ടിയ ചായപീടികക്ക് പിറകെ റിക്ഷ വലിച്ചുവലിച്ചു മെല്ലിച്ച ആ വെളുത്ത മനുഷ്യന്റെ നരച്ച വസ്ത്രങ്ങള്‍ക്ക് പിറകില്‍.... അലസമായി പാരിപറന്ന മുടികളുള്ള  ആ പെണ്ണ്... ജീവിതത്തെ എത്രമാത്രം നിസംഗമായാണ് അവള്‍ നോക്കുന്നത് എന്ന് ആ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു.... ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം നഷ്ടങ്ങളുടെ ഒരു തടാകം തന്നെയുണ്ട് അവളുടെ നിശബ്ധതക്ക് പിറകില്‍... ചായക്കടയിലുരുന്നു ചുമച്ചു തുപ്പി നെടുവീര്‍പ്പിട്ട ആ കുറിയ മനുഷ്യന്‍ ഹിന്ദി കലര്‍ന്ന ബംഗാളിയില്‍ പറഞ്ഞു തുടങ്ങി അവളുടെ കഥ.. കല്‍ക്കത്തയുടെ നൃത്തപ്രതാപം നുകരാന്‍ ആവേശം മുട്ടിയെതിയ സുന്ദരി... മീര.... കനവുകളില്‍ നൃത്തം മാത്രം കണ്ടവള്‍... വര്‍ണ്ണശഭാളമായ  കല്‍ക്കട്ടാ നഗരത്തിന്റെ ഹൃദയ ഭംഗി അത്രമേല്‍ കണ്ടു കുളിര് കോരിയ മീര.... പക്ഷെ ചതിയുടെ മായകാഴ്ചകള്‍ അവള്‍ അറിഞ്ഞില്ല....പണത്തിന്റെ കെട്ടുകള്‍ കണ്ടു സ്വയം മറന്നു പിറന്ന സഹോദരിയെ കാഴ്ച വെച്ച കൂടെ പിറന്ന മനുഷ്യന്‍...ചുവന്ന തെരുവിന്റെ തിരക്കേറിയ വീഥികളില്‍ അലിഞ്ഞില്ലാതായ ആ പാവം പെണ്ണിന്റെ കരച്ചില്‍... പിന്നെ മരവിച്ച മനസും ശരീരവുമായി കണ്ടു മറന്ന മുഖങ്ങള്‍... ഒരു ജീവച്ഛവം പോലെ ദിനരാത്രങ്ങള്‍ തള്ളി നീക്കിയ അലിഞ്ഞു വെണ്ണീര്‍ ആയി തീര്‍ന്ന സ്വപ്‌നങ്ങള്‍....
ഒടുവില്‍ ഈ തെരുവില്‍ ആര്‍ക്കും വേണ്ടാതെ.... ഈ ചെരുപ്പുകുതികള്‍ക്കും റിക്ഷ വലിച്ചു ജീവിതത്തിന്റെ ആയുസ്സ് തീര്തവര്‍ക്കും ഇടയില്‍ ഒരു ജീവനുള്ള പ്രതിമ കണക്കെ......
ഇനിയുമെത്ര മീരമാര്‍... ചരിത്രത്തിന്റെ ഈ രണഭൂമിയില്‍ സ്വാഭിമാനം അടിയറ വെക്കേണ്ടി വന്ന പ്രതികരിക്കാന്‍ സ്വയം നിസഹായയ ആയി തീര്‍ന്ന എത്രയോ ചോര പൊടിഞ്ഞ മിഴികള്‍... സ്വയംശപിച്ചു വെറുത്തു ഒടുവില്‍ സ്വയം മറന്നു കാലത്തിന്റെ അഗ്നിയില്‍ ജീവിതം ഹോമിച്ചു മരിച്ചു ജീവിക്കുന്നവര്‍.... കല്‍ക്കട്ടാ.. ഒരുപക്ഷെ ഭൂമിയിലെ സ്വര്‍ഗ്ഗവും നരകവും ഒന്ന് തന്നെയായ ഒരൊറ്റ മണ്ണ്....യാത്രകള്‍ എന്നും അങ്ങനെയാണ്.... പുതിയ അനുഭവങ്ങള്‍... ഓര്‍മയുടെ പുസ്തകത്തിലേക്ക് പുതിയ താളുകള്‍.., ചിത്രങ്ങള്‍...കല്‍ക്കട്ടാ നഗരത്തോട് വിട പറഞ്ഞു പോരുമ്പോഴും ഓര്‍മയില്‍ ഒരു നൊമ്പരമായി പാറിപറന്ന  ചെമ്പിച്ച മുടിയുള്ള, നിസംഗതയുടെ നേര്‍ രൂപം...
ഒരൊറ്റ മുഖം....
മീര.....

No comments: